
അച്ചന്റെ മരണശേഷം അമ്മയ്‌ക്കൊപ്പം മദ്രാസില്‍ പോയി. അമ്മ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. കുട്ടിക്കാലത്ത് ദാരിദ്രം അനുഭവിച്ചിരുന്നു. ഒരിക്കല്‍ സ്‌കൂളില്‍ അസംബ്ലിയ്ക്കിടെ തല കറങ്ങി വീണു. ടീച്ചര്‍മാര്‍ കാര്യം തിരക്കിയപ്പോള്‍ ഞാന്‍ കരയുകയായിരുന്നു; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ പറയുന്നു
സിനിമയിലേ അഭിനയം പോല തന്നെ പ്രധാനമാണ് ശബ്ദവും. മലയാള സിനിമയില്‍ എന്നല്ല തെന്നിന്ത്യന്‍ സിനിമകളില്ലെല്ലാം ബാല താരങ്ങള്‍ മുതല്‍ വലിയ ആര്‍ട്ടിസ്റ്റുകള്‍ക്ക് വരെ ശബ്ദം നല്‍കിയ മലയാളിയായ ഡബ്ബിങ്് ആര്ട്ടിസ്റ്റാണ് ശ്രീജ. ശ്രീജയുടെ മകളും അമ്മയെ പോലെ തന്നെ ഡബ്ബിങ് മേഖലയിലേയ്ക്ക തിരിഞ്ഞിരിക്കുകയാണ്. ഡബ്ബിങ് ആര്‍ട്ടിസ്റ്റായി നിരവധി വര്‍ഷങ്ങളായി സജീ വമായ താരമാണ് ശ്രീജ. പിന്നീട് അഭിനയത്തിലേയ്ക്കും തിരിഞ്ഞിരുന്നു. വരനെ ആവിശ്യമുണ്ട് എന്ന സിനിമയിലൂടെ അഭിനയ ത്തിലേയ്ക്കും താരം ചേക്കേറിയിരുന്നു.ഇപ്പോഴിതാ മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ തന്റെ കഷ്ടതകള്‍ നിറഞ്ഞ കുട്ടിക്കാ ലത്തെ പറ്റി തുറന്ന് പറയുകയാണ്. കണ്ണൂരാണ് ജന്മ ദേശം. അച്ഛന്‍ എഞ്ചിനീയറായിരുന്നു. അമ്മ നാടകത്തില്‍ അഭിനയിക്കുമായിരുന്നു.

ചില സിനിമകളിലും അമ്മ അഭിനയിച്ചിട്ടുണ്ട്. ഒന്‍പത് മക്കളായിരുന്നു ഞങ്ങള്‍. അച്ഛന്‍ പെട്ടെന്ന് മരിച്ചിരുന്നു. ശേഷം അമ്മ ഞങ്ങ ളെയും കൊണ്ട് മദ്രാസിലേയ്ക്ക് വന്നിരുന്നു. എന്നാല്‍ നാലുമക്കള്‍ മാത്രമേ അമ്മയ്‌ക്കൊപ്പം പോയിരുന്നുള്ളു. ബാക്കി അഞ്ച് പേര്‍ വന്നിരുന്നില്ല. അവരെല്ലാം നാട്ടില്‍ ഓരോ ജോലികള്‍ ചെയ്യുകയായിരുന്നു.അമ്മയ്ക്ക് സിനിമയില്‍ അവസരം കിട്ടുമെന്ന് കരുതിയാണ് മദ്രാസിലേയ്ക്ക് അമ്മ ഞങ്ങളെ കൊണ്ടു പോയത്. എന്നാല്‍ അമ്മയ്ക്ക അവസരങ്ങള്‍ ലഭിച്ചില്ല.

പിന്നീട് അമ്മയ്ക്ക് അന്നത്തെ അഞ്ചാം ക്ലാസായിരുന്നു. ഇംഗ്ലീഷും ഹിന്ദിയുമൊതക്കെ നന്നായി അിയാവുന്ന അമ്മയ്ക്ക് ഒരു സ്‌കൂളില്‍ ടീച്ചറായി ജോലി കിട്ടി. അന്ന് സിനിമകാര്‍ക്ക് മദ്രാസില്‍ വാടക വീട് കിട്ടാന്‍ പ്രയാസമായിരുന്നു. അങ്ങനെ ഞങ്ങളെയും കൊണ്ട് പത്തോളം വീടുകള്‍ കോടമ്പാക്കത്ത് തന്നെ മാറിയിട്ടുണ്ട്. ഞങ്ങള്‍ക്ക് ആ സ്‌കൂളില്‍ സൗജന്യമായി പഠിക്കാന്‍ അവസരം ലഭിച്ചിരുന്നു.

നല്ല വിദ്യാഭ്യാസം ഉണ്ടെങ്കിലും ദാരിദ്രം ഉണ്ടായിരുന്നു. ഒരിക്കല്‍ സ്‌കൂളില്‍ അസംബ്ലിക്ക് നില്‍ക്കുമ്പോള്‍ തലകറങ്ങി വീണി രുന്നു. ടീച്ചര്‍മാര്‍ ചോദിച്ചപ്പോള്‍ ഞാന്‍ കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞുവെന്നും അതോടെ ഞങ്ങള്‍ക്ക് സ്‌കൂളില്‍ നിന്ന് ഫ്രീയായി ഭക്ഷണം ലഭിച്ചുവെന്നും താരം പറയുന്നു.