ഷീലയോട് സംവിധാകന്‍ അങ്ങനെ പെരുമാറിയത് അവര്‍ക്ക് അപമാനമായി. റൂമില്‍ വന്ന്് അവര്‍ കരഞ്ഞു, ആ സിനിമ തന്നെ സ്തംഭനാവസ്ഥവസ്ഥയിലായി; സ്‌ഫോടനം സിനിമയ്ക്കിടെ സംഭവിച്ചത്

നടി ഷീലയെ പറ്റി മലയളികളോട് എടുത്തു പറയേണ്ടതില്ല. മലയാള സിനിമയില് ഷീലാമ്മയ്ക്കുള്ള സ്ഥാനം അത്ര വലുതാണ്.  മലയാള സിനിമയില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട താരങ്ങളുടെ പേരില്‍ ഷീലാമ്മയ്ക്ക് നമ്പര്‍ വണ്‍ സ്ഥാനമാണ് ഉള്ളത്. തകഴിയുടെയും കൃതികളില്‍ മിക്കതും സിനിമയായിക്കിയപ്പോള്‍ അതിലെ പ്രധാന താരമായി മാറിയത് തന്നെയായിരുന്നു. മല യാള സിനിമയുടെ ചരിത്രം നിലനില്‍ക്കുന്ന കാലത്തോളം ആ പേര് പ്രഭയോടെ നില്‍ക്കും ഇപ്പോഴിതാ നടി ഷീല അവതരിപ്പിച്ച് ഒരു കഥാപാത്രത്തെ പറ്റിയും ഒരു സിനിമയുടെ ഷൂട്ടിനിടെ ഷീല കരഞ്ഞതും താരത്തിന്റെ ഭര്‍ത്താവ് അന്ന് പ്രശ്‌നമുണ്ടാക്കിയതും കുറച്ച് നേരം ലൊക്കേഷന്‍ സ്തഭാവനാവസ്ഥയിലായതിനെ പറ്റിയും താരം പറയുകയാണ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളറായ കബീറാണ് ആ സന്ദര്‍ഭത്തെ പറ്റി സഫാരി ചാനലില്‍ വ്യക്തമാക്കിയത്. ഷീല, സീമ, മമ്മൂട്ടി, സുകുമാരന്‍, എംജി സോമന്‍ തുടങ്ങിയവരാണ് ആ സിനിമയില്‍ അഭിനേതാക്കളായി എത്തിയത്, മമ്മൂക്ക തുടക്കകാരന്‍ ആയിരുന്നു. ആദ്യം ജയനെയാണ് ആ സിനിമയ്ക്കായി തീരുമാനിച്ചത്.

എന്നാല്‍ ആ സിനിമയുടെ ലൊക്കേഷന്‍ തീരുമാനിച്ചപ്പോഴാണ് ജയന്‍രെ മരണം അറിയുന്നത്. പിന്നീടാണ് ആ റോള്‍ സുകുമാരന് നല്‍കുന്നത്. സ്‌ഫോടനം എന്ന സിനിമയായിരുന്നു അത്. പി.ജി വിസ്‌നവംഭരനാണ് ആ സിനിമയുടെ സംവിധായകന്‍. തൊണ്ടു തല്ലുന്ന സ്ത്രീയുടെ വേഷമാണ് ആ സിനിമയില്‍. എന്നാല്‍ സീന്‍ എടുക്കുന്ന സമയം ഷീലമാമ്മയുടെ കാലില്‍ ഒരു സ്വര്‍ണ്ണ ക്കൊലുസ് കിടപ്പുണ്ടായിരുന്നു. അതഴിക്കണമെന്നും തൊണ്ട് തല്ലുന്ന തൊഴിലാളിയുടെ സീനാണ്.

സ്വര്‍ണക്കൊലുസും ഇട്ട് അഭിനയിക്കാന്‍ പോയാലോ എന്നൊക്കെ ഡയറക്ടര്‍ എല്ലാവര്‍ക്കും മുന്നില്‍ വച്ച് ചോദിച്ചത് ഷീലാമ്മയ്ക്ക് വലിയ അപമാനമായി. ആ സീന്‍ എടുക്കപ്പോഴേ മൂഡ് ഔട്ടായ ശഷീല റൂമില്‍ പോയി വലിയ കരച്ചിലായി. ഷീലയെ വിവാഹം കഴിച്ചത് വിജയ മൂവീസ് ബാബുവെന്ന ബാബു സേവ്യര്‍ ഡയറക്ടറെ മാറ്റണമെന്ന് പറഞ്ഞു. ഭയങ്കര പ്രശ്‌നമായി. പിന്നീട് നിര്‍മാ താക്കളും മറ്റും പറഞ്ഞാണ് ആ സംഭവം സോള്‍വ് ചെയ്തതതെന്നും ഷീലയുടെ ഭര്‍ത്താവിനെ സമാധാനിപ്പിച്ചതെന്നും കബീര്‍ പറയുന്നു.

Comments are closed.