അവള്‍ ചാവട്ടെ, എനിക്ക് നോക്കാന്‍ വയ്യെന്ന് അവന്‍ പറഞ്ഞു. അന്ന് രാവിലെ സന്തോഷത്തോടെ മകള്‍ പോയതാണെന്ന് അമ്മ

അപര്‍ണ നായരുടെ ആത്മഹത്യയെ പറ്റിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. അപര്‍ണയുടെ ഭര്‍ത്താവിനെ പറ്റി ഗുരുതര ആരോപണം തന്നെയാണ് കുടുംബം ഉന്നയിക്കുന്നത്. മനോരമ ന്യൂസിനോട് അപര്‍ ണയുടെ അമ്മ അതെ പറ്റി പറഞ്ഞിരുന്നു. മരിക്കുന്നതിന്റെ അന്ന് രാവിലെ അവള്‍ ഇവിടെ വന്ന് സന്തോഷ മായി ഇറങ്ങിപ്പോയതാണ്. വൈകുന്നേരമായപ്പോള്‍ എന്നെ വിളിച്ചു പറയുകയാണ്.. ‘അമ്മാ.. ഞാന്‍ പോവുന്ന്, എനിക്കിത് പറ്റത്തില്ലെ’ന്ന്. ഭര്‍ത്താവുമായി എന്തോ പ്രശ്‌നമുണ്ടായി. ഇടയ്ക്കിടെ അത് പതിവായിരുന്നു. നീ സമാ ധാനമായിരിക്കുവെന്നു പറഞ്ഞ് താന്‍ ആശ്വസിപ്പിച്ചിരുന്നു. മകള്‍ ഒരുപാട് മാനസിക സംഘര്‍ഷം അനുഭവിച്ചി ട്ടുണ്ടാകണം എന്നാണ് അമ്മ പറയുന്നത്. ഭര്‍ത്താവ് കാരണം ഒരുപാട് ദുഖവും വിഷമവും ഉണ്ടായിട്ടുണ്ട്.

അപര്‍ണ വീഡിയോ കോള്‍ ചെയ്തതിന് പിന്നാലെ താന്‍ സഞ്ജിത്തിനെ വിളിച്ചിരുന്നു. അവളെ നോക്കാന്‍ പറ ഞ്ഞിരുന്നു. എന്നാല്‍’അവള്‍ അവിടെക്കിടന്ന് ചാവട്ട്, എനിക്ക് വയ്യ നോക്കാന്‍’ എന്ന് പറഞ്ഞ് ഇളയ കുട്ടിയുമായി അവന്‍ പുറത്തേക്കിറങ്ങി നില്‍ക്കുകയായിരുന്നു എന്നാണ് അപര്‍ണയുടെ അമ്മ പറഞ്ഞത്. അതു കഴിഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞാണ് അവന്‍ നോക്കിയപ്പോഴേയ്്ക്കും തന്റെ മകള്‍ പോയിരുന്നുവെന്നും അമ്മ പറയുന്നു. അപര്‍ണയുടെ മരണത്തില്‍ ഭര്‍ത്താവ് സഞ്ജിത്തിനെതിരെ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപര്‍ണയുടെ മൃതദേഹം ദഹിപ്പിക്കാനായി എടുക്കുന്നതിന് മുമ്പായി കാലില്‍ വീണ് ഭര്‍ത്താവ് കരഞ്ഞിരുന്നു.

എല്ലാവര്‍ക്കും നല്ലത് മാത്രമാണ് അപര്‍ണയെ പറ്റി പറയാനുള്ളത്. നല്ല ഭാര്യ, നല്ല അമ്മയൊക്കെയായിരുന്നു അപര്‍ണ. സഹ പ്രവര്‍ത്തകര്‍ക്ക് വലിയ ഇഷ്ടമായിരുന്നു അപര്‍ണയെ. നടി ബീന ആന്റണി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണയെ പറ്റി പറഞ്ഞിരുന്നു. അധികമാരോടും മിണ്ടാത്ത പ്രകൃതമായിരുന്നു സെറ്റില്‍ അപര്‍ണയുടെത്. ഒരു പാവം കുട്ടി ആയിരുന്നു.കാണുമ്പോള്‍ ചിരിക്കുകയും വീ്ട്ടിലെ വിശേഷവു മൊക്കെ പറയും. അവളുടെ മനസില്‍ എന്താണെന്ന് അറിയില്ലായിരുന്നു. രാവിലെയാണ് ഇതറിയുന്നത്്. സീരിയല്‍ ആര്‍ട്ടിസ്റ്റുകളുടെ ഗ്രൂപ്പില്‍ കാണുന്നത് അപര്‍ണയുടെ ചിത്രവും അടിക്കുറിപ്പായി ആദരാഞ്ജലികളുമാണ്. അത് കണ്ടതും നെഞ്ച് പിടഞ്ഞു പോയി.

സത്യമാകരുതേ എന്ന് ചിന്തിച്ചിരുന്നു. ഒന്നുകില്‍ ഒരു നിമിഷത്തെ ബുദ്ധിമോശം, അല്ലെങ്കില്‍ അവള്‍ക്ക് മാത്രം അറിയുന്ന വേദന, എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇപ്പോഴും ഞാനതിന്‍രെ ഞെട്ടലില്‍ തന്നെയാണ്. സെറ്റില്‍ അധികം മിണ്ടാത്ത പ്രകൃതമാണെങ്കിലും ഷോട്ട് ആരംഭിച്ചാല്‍ ചുറുചുറുക്കോടെ വന്ന് അഭിനയിക്കു മായിരുന്നു. സംവിധായകന്‍ അജിതനും അപര്‍ണയെ പറ്റി പറഞ്ഞിട്ടുണ്ട്. നന്നായി അഭിനയിക്കുന്ന കുട്ടിയാ യിരുന്നു അപര്‍ണ.

അപര്‍ണയുടെ ആദ്യ ചിത്രത്തിന്‍രെ സംവിധായകനായിരുന്നു അജിതന്‍. പറഞ്ഞു കൊടുക്കുന്നത് പോലെ അപര്‍ണ അഭിനയിക്കുമായിരുന്നു. സെറ്റില്‍ ഒരു പ്രശ്നവും ഉണ്ടാക്കിയിരുന്നില്ല. അഹങ്കാരമില്ലാത്ത കുട്ടിയായിരുന്നു അപര്‍ണ. രാവിലെ തങ്ങളുടെ സിനിമയുടെ എക്സിക്യൂട്ടീവ് വിളിച്ച് പറഞ്ഞപ്പോഴാണ് അജിതന്‍ മരണ വാര്‍ത്ത അറിയുന്നത്.ഒരു സീരിയലില്‍ പ്രധാന കഥാപാത്രമായി അപര്‍ണ എത്താനിരിക്കുകയായിരുന്നു. അടുത്ത ആഴ്ചയായിരുന്നു ആ സീരിയലിന്റെ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്നത്.

Comments are closed.