അപര്‍ണയുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവ് തന്നെയെന്ന് കുടുംബം. മൊഴികള്‍ പുറത്ത്, ഭര്‍ത്താവിനും കുട്ടികള്‍ക്കുമായി സമയം ചെലവഴിക്കാന്‍ വലിയ ഇഷ്ടമായിരുന്നു അപര്‍ണയ്‌ക്കെന്ന് പ്രിയപ്പെട്ടവര്‍

നടി അപര്‍ണ്ണയുടെ മരണത്തിന്‍രെ കാരണം തന്നെയാണ് എല്ലാവരും ഇപ്പോള്‍ അന്വേഷിക്കുന്നത്. കുടുംബത്തെ ജീവനു തുല്യം സ്‌നേഹിച്ച വ്യക്തിയായിരുന്നു അപര്‍ണ. രണ്ട് മക്കളും ഭര്‍ത്താവുമടങ്ങുന്ന കുടുംബത്തിന്റെ സന്തോഷ നിമിഷങ്ങളെല്ലാം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ താരം പങ്കിടാറുണ്ടായിരുന്നു. ലൊക്കേഷനില് എത്തിയാല്‍ അധികമാരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു താരത്തിന്റേത്. എന്നാല്‍ അടുപ്പക്കാരോട് പുഞ്ചിരിയോടെ സംസാരിക്കും. അതില്‍ പറയുന്നത് തന്റെ വീട്ടിലെ കാര്യവും മക്കളുടെ കാര്യവുമൊക്കെ ആയിരുന്നുവെന്ന് തുറന്ന് പറയുകയാണ് സഹ പ്രവര്‍ത്തകര്‍. ഇത്ര ചെറിയ പ്രായത്തില്‍ ഇങ്ങനെ ഒരു മരണം തെരെഞ്ഞെടുക്കാന്‍ മാത്രം വേദനകളിലൂടെ ആയിരുന്നോ അപര്‍ണ കടന്നു പോയതെന്നാണ് ഏവരും ചോദി ക്കുന്നത്.

മരണ തെരെഞ്ഞെടുത്തതിനാലാകണം അപര്‍ണ മരിക്കുന്നതിന് പങ്കിട്ട പോസ്റ്റുകളെല്ലാം തന്നെ വളരെ വേദനകള്‍ നിറഞ്ഞതായിരുന്നു. അപര്‍ണ മരിക്കുന്നതിന് മുന്‍പ് അവസാനമായി വിളിച്ചത് അമ്മയെ ആയിരുന്നു. അമ്മയോട് വീട്ടിലെ കാര്യങ്ങളെല്ലാം പറഞ്ഞു കരഞ്ഞിട്ടാണ് അപര്‍ണ ഞാന്‍ പോകുന്നുവെന്ന് അമ്മയോട് പറഞ്ഞത്. ആ യാത്ര പറച്ചില്‍ മരണത്തിലേയ്ക്കായിരുന്നു. ഇപ്പോഴിതാ അപര്‍ണ നിരവധി പ്രശ്‌നങ്ങലിലൂടെ കടന്നു പോയി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. അപര്‍ണയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അപര്‍ണയുടെ ഭര്‍ത്താവ് സഞ്ജിത്തിനെതിരെ ഗുരുതര ആരോപണമാണ് പുറത്ത് വരുന്നത്.

ഭര്‍ത്താവിന്റെ അവഗണനയും അമിത മദ്യപാനവും മൂലമുള്ള മനോവിഷമത്താലാണ് അപര്‍ണ ആത്മഹത്യ ചെയ്്തതെന്നാണ് നിഗമനം. പോലീസിന്റെ എഫ് ഐ ആറിലും അങ്ങനെ തന്നെയാണ്. മകളെ മാനസികമായി ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്നും മകള്‍ കരഞ്ഞുകൊണ്ട് തന്നെ വിളിച്ച് കാര്യങ്ങശല്‍ പറഞ്ഞപ്പോള്‍ മരുമകനെ വിളിച്ച് പറഞ്ഞിട്ടും ഒന്നും ചെയ്തില്ലെന്ന് മനോരമയോട് അപര്‍ണയുടെ അമ്മ പറഞ്ഞു. സഹോദരിയും ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്.
അപര്‍ണയുടെ ജീവനറ്റ ശരീരം കണ്ട് പൊട്ടിക്കരയുകയായിരുന്നു ഭര്‍ത്താവ്. വീട്ടിലെ പ്രശ്‌നങ്ങള്‍ മരിക്കുന്നതിന് മുന്‍പ് അപര്‍ണ അമ്മ യോട് പറഞ്ഞിരുന്നു. എപ്പോഴും നല്ല ഭാര്യയും നല്ല അമ്മയുമായി കഴിയാനായിരുന്നു അപര്‍ണയ്ക്കിഷ്ടം. അഭിനയത്തിലും വീണ്ടും സജീവമാകാന്‍ ഇരിക്കുകയായിരുന്നു. അപര്‍ണ കരമനയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തിരുന്നു.

മക്കളെ നോക്കാന്‍ ആരുമില്ല എന്ന് പറഞ്ഞാണ് പതിനഞ്ച് ദിവസം മുന്‍പ് അപര്‍ണ ജോലി രാജി വച്ചത്. ഭര്‍ത്താ വിനും മക്കള്‍ക്കൊപ്പവും സദാ സമയം ചെലവഴിക്കാനായിരുന്നു അപര്‍ണ്ണയ്ക്കിഷ്ടം. ഒരു പക്ഷേ അപര്‍ണ അത്ര യും വിഷമത്തിലായതിനാലാവാം പ്രിയപ്പെട്ട മക്കളെയും ഭര്‍ത്താവിനെയും തനിച്ചാക്കി ഇത്തരം ഒരു കടും കൈ ചെയ്തത്. അപര്‍ണയുടെ അന്ത്യ കര്‍മ്മത്തില്‍ ഭര്‍ത്താവ് അവരുടെ പാദത്തെ കെട്ടി പിടിച്ച് കരയുന്നത് കാണാമാ യിരുന്നു. രണ്ടാമത്തെ കുഞ്ഞിന് അമ്മ പോയി എന്നും പോലും അറിയാനുള്ള പ്രായമായില്ല. മൂത്ത മകളാണ് നെഞ്ച് പൊട്ടി അമ്മയുടെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്്തത്. ഭര്‍ത്താവ് വളരെ സപ്പോര്‍ട്ടീവായിരുന്നുവെന്നും അദ്ദേഹം കാരണമാണ് അഭിനയത്തില്‍ നിലനില്‍ക്കുന്നതെവ്‌നും തന്‌റെ വലിയ ശക്തിയാണ് അദ്ദേഹമെന്നും താരം പല തവണ പറഞ്ഞിട്ടുണ്ട്.

Comments are closed.