മക്കളുടെ ഫീസ് അടയ്ക്കാന്‍ ബുദ്ധിമുട്ടുള്ള സമയത്ത് പോലും ഞാന്‍ ആ പണം എടുത്തിട്ടില്ല. എനിക്ക് അവകാശപ്പെട്ടത് പോലും നിരസിച്ചിട്ടേയുള്ളു; സുരേഷ് ഗോപി

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് സുരേഷ് ഗോപി. നടനെന്ന നിലയില്‍ മാത്രമല്ല നല്ല ഒരു രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് താരം. സഹായം വേണ്ടവര്‍ക്ക് വാരിക്കൊരി നല്‍കാന്‍ സുരേഷ് ഗോപി ഒരിക്കലും മടിക്കാ ട്ടിയിട്ടില്ല. സുരേഷ് ഗോപിയെ പോലെ തന്നെ ഭാര്യ രാധികയും ആരാധകര്‍ക്ക് സുപരിചിതയാണ്. ഭര്‍ത്താവി നൊപ്പം എന്നും നിഴലായി രാധികയും ഉണ്ടാകാറുണ്ട്.

ഇപ്പോഴിതാ സുരേഷ് ഗോപി മുന്‍പ് തന്റെ പേരില്‍ വന്ന ഒരു തെറ്റായ വാര്‍ത്തയെ പറ്റി പറഞ്ഞ വാക്കുകള്‍ ശ്രദ്ദ നേടുകയാണ്. സ്വന്തം ആവിശ്യങ്ങള്‍ക്കായി സര്‍ക്കാരി ന്‍രെ പണം ചിലവവിക്കുന്നുവെന്നാണ് താരത്തിനെതി രെ ആരോപണം വന്നത്. എന്നാല്‍ താനത്തരം കാര്യ ങ്ങല്‍ ചെയ്തിരുന്നില്ലെന്നും അത് തൊടാന്‍ ആര്‍ക്കാണ് അവകാശം ഉള്ളത്.

എനിക്ക് തന്ന ശമ്പളമോ, കിട്ടിയ ടി എ, പെട്രോള്‍ അലവന്‍സ്, എന്റെ ടിക്കറ്റ് പോലും ഞാന്‍ കൈപ്പറ്റാത്ത ആളാണെന്നും താരം പറയുന്നു. പരിപാടികള്‍ക്ക് വേണ്ടി വിളിക്കുന്ന ആളുകളെ കൊണ്ട് അത് അടപ്പിച്ചിട്ട്, അതും കൂടി ചേര്‍ത്ത് രണ്ടുലക്ഷത്തിന് അടുത്തുകിട്ടിയ അവസാന വര്‍ഷത്തെ ശമ്പളം പോലും ഞാന്‍ പൊതുജനങ്ങള്‍ക്ക് വേണ്ടിയാണു ഞാന്‍ വിനിയോഗിച്ചത്. ഞാന്‍ ആകെ ഉപയോഗിച്ചത് സര്‍ക്കാര്‍ തന്ന വീട് മാത്രമാണ്. അവിടുത്തെ കറന്റ് ചാര്‍ജൊക്കെ വലിയ തുകയാണ്.

സര്‍ക്കാരില്‍ നിന്ന് എനിക്ക് അവകാശപ്പെട്ട പണം പോലും ഞാന്‍ എടുത്തിട്ടില്ല.. എന്റെ മക്കള്‍ എല്ലാം വളരെ വലിയ പഠിത്തത്തില്‍ എത്തി. അവരുടെ ഫീസ് ഒക്കെ വളരെ വലിയ ഫീസും ആയിരുന്നു. അതൊക്കെ അ ടയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടിയപ്പോഴും ഞാന്‍ സര്‍ക്കാരിന്റെ പണം ഉപയോഗിച്ചിരുന്നില്ലായെന്ന് സുരേഷ് ഗോപി മുന്‍പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Articles You May Like

Comments are closed.